Showing posts with label Class5(EM). Show all posts
Showing posts with label Class5(EM). Show all posts

Sunday, August 28, 2022

കിളിനോട്ടം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    മാതൃകപോലെ പൂരിപ്പിക്കുക.
    മാതൃക:   പൂവന്‍കോഴി - പിടക്കോഴി
    • അച്ഛന്‍കിളി    -    
    • ആണ്‍കിളി    -    
    • ആണ്‍കുട്ടി    -    
    • കവി    -    
ഉത്തരം:
        • അച്ഛന്‍കിളി        -    അമ്മക്കിളി
        • ആണ്‍കിളി        -    പെണ്‍കിളി
        • ആണ്‍കുട്ടി        -    പെണ്‍കുട്ടി
        • കവി        -    കവയിത്രി
2.    ''ഒരു പുലരിയില്‍ അതിമനോഹരമായൊരു കിളിപ്പാട്ടു കേട്ട് എന്റെ ചേച്ചിയും ഞാനും അതിന്റെ ഉദ്ഭവസ്ഥാനം തിരഞ്ഞുനടന്നു കണ്ടുപിടിച്ചു.''  (കിളിനോട്ടം)
    കിളിപ്പാട്ടിന്റെ ഉദ്ഭവസ്ഥാനം ഏതായിരുന്നു?

    അത്ര വലുതൊന്നുമല്ലാത്ത ഒരു കോട്ടണ്‍ചെടിയുടെ, നിറമുള്ള ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞിക്കൂടായിരുന്നു കിളിപ്പാട്ടിന്റെ ഉദ്ഭവസ്ഥാനം.
3. ഒരു പുലരിയില്‍ പതിവുള്ള കളഗാനം കേള്‍ക്കാഞ്ഞ് സുഗതകുമാരിയും ചേച്ചിയും ഓടിച്ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്തായിരുന്നു?
    ഒരു പുലരിയില്‍ പതിവുള്ള കളഗാനം കേള്‍ക്കാഞ്ഞ് സുഗതകുമാരിയും ചേച്ചിയും ഓടിച്ചെന്ന് നോക്കിയപ്പോള്‍ ബുള്‍ബുള്‍ പക്ഷികളുടെ കൂട് ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയാണ് കണ്ടത്. പറക്കമുറ്റിയ മക്കളുമായി അവര്‍ വീടു മാറി പൊയ്ക്കഴിഞ്ഞിരിക്കുന്നു.ഒ    

അനന്തവിഹായസ്സിലേക്ക്...എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    ''നിറങ്ങളുടേതായ ഈ മാറ്റം ബഹിരാകാശത്തുനിന്ന് കാണുന്നത് അതീവ ഹൃദ്യമായ ഒരനുഭവമാണ്.''   (അനന്തവിഹായസ്സിലേക്ക്...)
    'നിറങ്ങളുടേതായ  ഈ മാറ്റം' എന്ന് പറഞ്ഞിരിക്കുന്നത് എന്തിനെക്കുറിച്ചാണ്?

    ഭൂമിയെ അതിന്റെ തനിരൂപത്തില്‍ ആദ്യമായി കാണാന്‍ ഭാഗ്യം സിദ്ധിച്ചത് യൂറി ഗഗാറിനായിരുന്നു. ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂഗോളത്തിനു ചുറ്റും ഇളംനീലനിറത്തിലുള്ള ഒരാവരണം കാണാം. ഭൂമിയില്‍
നിന്ന് അകലുംതോറും ഇളംനീല കടുംനീലയായും പിന്നീട് വയലറ്റായും അവസാനം കറുപ്പായും മാറുന്നു. നിറങ്ങളുടേതായ ഈ മാറ്റം ബഹിരാകാശത്തുനിന്ന് കാണുന്നത് അതീവ ഹൃദ്യമായ ഒരനുഭവമാണ്.
2. ''9.15 ന് വാഹനം ഭൂമിയുടെ നിഴലില്‍നിന്ന് പുറത്തുകടന്നു. വീണ്ടും വെളിച്ചത്തിന്റെ മഹാപ്രവാഹം. ഓറഞ്ച് നിറമുള്ള ചക്രവാളത്തില്‍  റോറിച്ചിന്റെ  കാന്‍വാസ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന  മട്ടില്‍ വിവിധ വര്‍ണങ്ങളുടെ മത്സരക്കളി.''
    ബഹിരാകാശയാത്രയില്‍ യൂറി ഗഗാറിന്‍ കണ്ട ഒരനുഭവം വര്‍ണിച്ചത് നിങ്ങള്‍ വായിച്ചല്ലോ.യാത്രയിലോ മറ്റോ നിങ്ങള്‍ക്കുണ്ടായ ഏതെങ്കിലും ഒരനുഭവം വര്‍ണിക്കുക.

        രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛനമ്മമാരോടൊപ്പം കുമളിക്ക് പോകുമ്പോള്‍ ബസിലിരുന്ന് കണ്ട കാഴ്ചകള്‍ ഇന്നും എന്റെ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. ബസ് കുമളിയോട് അടുത്തപ്പോള്‍ മഞ്ഞും മലയും  കുറ്റിച്ചെടികളും ഇടകലര്‍ന്ന പ്രകൃതിയുടെ ഭംഗി കാണാന്‍ തുടങ്ങി. മനസ്സിന് ആകെക്കൂടി പുതിയൊരു ഉന്മേഷം തോന്നി. മലയ്ക്ക് ആരോ ചാര്‍ത്തിക്കൊടുത്ത വെള്ളിമാലകള്‍പോലെ ഒഴുകിയിറങ്ങുന്ന അനേകം  നീര്‍ച്ചാലുകള്‍. അവ പച്ചപുതച്ച മലകളുടെ ഭംഗി  പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു.  ബസ് വളവുതിരിഞ്ഞ് മുകളിലേക്ക് കയറുന്തോറും  ഞങ്ങള്‍ കടന്നുവന്ന വഴി  താഴെ ഒരു മലമ്പാമ്പിനെപ്പോലെ  കിടക്കുന്നത് കാണാം. പെട്ടെന്ന് കോടമഞ്ഞ് മലകളെയും  കാഴ്ചകളെയും മറച്ചു. മുന്നില്‍ വെളുത്ത കട്ടിയുള്ള  പുക മൂടിയതുപോലെ. കാഴ്ചകളൊന്നും വ്യക്തമല്ല.  ഏതാനും മിനിട്ടുകള്‍ക്കുശേഷം ആ പുകമറ എങ്ങോട്ടോ അപ്രത്യക്ഷമായി. മലകളും അരുവികളും  തേയിലക്കാടുകളുമെല്ലാം വീണ്ടും തെളിഞ്ഞു. ബസില്‍നിന്ന് ഇറങ്ങി ആ കാടുകളിലൂടെ മലമുകളിലേക്ക് ഓടിക്കയറാന്‍ തോന്നി. വശ്യമായ ആ മനോഹാരിത സ്വന്തമാക്കാന്‍ തോന്നി. ആ കാഴ്ചകള്‍ ഇപ്പോഴും എന്റെ കണ്‍മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നതായി തോന്നുന്നു.

കോയസ്സന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    കോയസ്സനും കുതിരയും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ സൂചനകള്‍ പാഠഭാഗത്തുനിന്ന് കണ്ടെത്തുക.       
 കുതിരയെ തുടയ്ക്കുമ്പോള്‍ കോയസ്സന്‍ അതിനോടു സംസാരിക്കും. കുതിരയ്ക്ക് എല്ലാം മനസ്സിലാവുകയും ചെയ്യും. കുതിരയോട് സംസാരിക്കുമ്പോള്‍ കുതിര അനങ്ങിയില്ലെങ്കില്‍ അയാള്‍ അതിനെ 'കഴുതേ' എന്നു വിളിക്കും. അതുകേട്ട് കുതിര തലയാട്ടും. ഇതെല്ലാം കോയസ്സനും കുതിരയും തമ്മിലുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നു. തലപ്പാവില്ലാത്ത കോയസ്സനെ കണ്ടാല്‍ കുതിര
ബഹളം വയ്ക്കും. അപ്പോള്‍ ''കഴുത, തലപ്പാവില്ലാത്തതുകൊണ്ട് ഞമ്മളെ മനസ്സിലായില്ല'' എന്ന് കോയസ്സന്‍ ചിരിച്ചുകൊണ്ട് പറയുന്നതുമെല്ലാം കോയസ്സനും കുതിരയും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് കാണിക്കുന്നത്.


Thursday, July 7, 2022

വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    ഇലവുമരത്തിന്റെ ഒരു ഫോട്ടോയെടുത്ത് അയച്ചുതരണമെന്ന് ബാലചന്ദ്രന്‍ വല്യമ്മയ്ക്ക് കത്തെഴുതാന്‍ കാരണമെന്ത്?
    ബിലാത്തിക്കു പോകുന്നതിനു മുമ്പായി വല്യമ്മയുടെ അടുത്തുവന്ന് യാത്ര ചോദിക്കണമെന്ന് ബാലചന്ദ്രന് ആഗ്രഹമുണ്ടായിരുന്നു. കൂടാതെ തന്റെ പ്രിയപ്പെട്ട ഇലവുമരത്തെ ഒന്നു കാണണമെന്നും അവര്‍ ആഗ്രഹിച്ചിരുന്നു. രണ്ടും നടന്നില്ല. അതുകൊണ്ടാണ് തന്റെ കൂട്ടുകാരനായ ഇലവുമരത്തിന്റെ ഫോട്ടോയെടുത്ത് അയയ്ക്കണമെന്ന് ബാലചന്ദ്രന്‍ ആവശ്യപ്പെട്ടത്. അതുകൂടി അവന് ബിലാത്തിക്കു കൊണ്ടുപോകാനാണ്.
2.    'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍' എന്ന കഥ നമുക്കു നല്‍കുന്ന തിരിച്ചറിവെന്ത്?
    കേവലം ഒരു മരം വെട്ടുന്നതിനപ്പുറം വലിയ തിരിച്ചറിവുകളാണ് 'വൃക്ഷത്തെ സ്‌നേഹിച്ച ബാലന്‍' എന്ന കഥ നമുക്കു നല്‍കുന്നത്. കുട്ടിക്കാലം മുതലേ മരങ്ങളെ സ്‌നേഹിച്ചവനാണ് ഈ കഥയിലെ ബാലചന്ദ്രന്‍. നാടുവിട്ടുപോയിട്ടും താന്‍ പരിപാലിച്ചിരുന്ന ഇലവുമരത്തോടുള്ള അവന്റെ സ്‌നേഹം നഷ്ടമായില്ല ബാലചന്ദ്രനെപ്പോലെ നാമെല്ലാവരും മരങ്ങളെയും ചെടികളെയും സ്‌നേഹിക്കണം. അവയെ പരിപാലിക്കണം. അതിലൂടെ പ്രകൃതിയെയാണ് നാം സ്‌നേഹിക്കുന്നത്. പ്രകൃതിയിലെ ഓരോന്നിനെയും സ്‌നേഹിക്കാനുള്ള മനസ്സാണ് നമുക്കുണ്ടാവേണ്ടത്.

പാത്തുമ്മായുടെ ആട് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    ''പാത്തുക്കുട്ടി, ലൈലാ, സൈദുമുഹമ്മദ് എന്നിവരോടു രഹസ്യം പാലിക്കാന്‍ പറഞ്ഞു.''     (പാത്തുമ്മായുടെ ആട്)
    എന്തു രഹസ്യത്തെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്?

    അബിയുടെ ഹാഫ്ട്രൗസറിന്റെ പോക്കറ്റില്‍ വെള്ളപ്പം ഉണ്ടായിരുന്നു. അതില്‍നിന്ന് ഒരെണ്ണത്തിന്റെ കുറേഭാഗം അവന്‍ പാത്തുമ്മായുടെ ആടിനു കൊടുത്തു. ബാക്കി മുന്‍വശത്തു തിരുകിയിട്ട് ആടിന്റെ മുമ്പില്‍ ചെന്നുനിന്ന് തിന്നാന്‍ പറഞ്ഞു. ആട് അപ്പവും ഹാഫ്ട്രൗസറിന്റെ മുന്‍വശവും തിന്നു. ബാക്കിയുള്ളതിനുകൂടി ആട് പിടികൂടിയപ്പോള്‍ ബഹളം കേട്ടെത്തിയ ബഷീര്‍ അബിയെ ആടിന്റെ പിടിയില്‍നിന്നും രക്ഷിച്ചു. ഈ വിവരം ബാപ്പ അറിഞ്ഞാല്‍ അവനെ തല്ലുമെന്ന് അബി പറഞ്ഞു. എന്നാല്‍ ഈ വിവരം ആരും പറയുകയില്ലെന്നു പറഞ്ഞ് ബഷീര്‍ അബിയെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് വീട്ടിലെ മറ്റു കുട്ടികളോട് ഈ കാര്യം രഹസ്യമായി വയ്ക്കാനും ബഷീര്‍ ഉപദേശിച്ചു.


മലയാളനാടേ, ജയിച്ചാലും എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

 1.    ''കരള്‍ കക്കും നിന്‍കളിത്തോപ്പിലെത്ര
    കവികോകിലങ്ങള്‍ പറന്നു പാടി!
    അവിരളോന്മാദം തരുന്നു ഞങ്ങള്‍-
    ക്കവര്‍ പെയ്ത കാകളിത്തേന്മഴകള്‍''
    ഈ വരികളിലൂടെ കവി സൂചിപ്പിക്കുന്നതെന്താണ്?     
    
        ഹൃദയഹാരിയായ മലയാളനാടിന്റെ കളിത്തോപ്പില്‍ എത്രയോ കവികോകിലങ്ങളാണ് (കവികളാകുന്ന കുയിലുകള്‍)
പാറിപ്പറന്നു പാടിയിരിക്കുന്നത്. അവര്‍ പെയ്ത കാകളിത്തേനാകുന്ന മഴ അതിരറ്റ ആഹ്ലാദമാണ് ഞങ്ങള്‍ക്കു നല്‍കിയത്. മലയാളത്തിലെ കവിശ്രേഷ്ഠരെക്കുറിച്ചും അവരുടെ മാധുര്യമൂറുന്ന കാവ്യങ്ങളെക്കുറിച്ചുമാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്.
2.    ''മണിമുകില്‍വര്‍ണനെ വാഴ്ത്തിവാഴ്ത്തി
    മതിമാന്‍ ചെറുശ്ശേരി പാട്ടുപാടി''
    ചെറുശ്ശേരിയുടെ ഏതു കാവ്യത്തെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്? ആ കാവ്യത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?

        ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'യെക്കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്. ലാളിത്യവും മാധുര്യവുമാണ് ഈ കാവ്യത്തിന്റെ പ്രത്യേകത. മണിമുകില്‍വര്‍ണനായ ശ്രീകൃഷ്ണനെയാണ് ഈ കാവ്യത്തില്‍ വാഴ്ത്തുന്നത്. ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള അദ്ഭുതകഥകള്‍ പറയുന്ന ഭാഗവതം ദശമസ്‌കന്ധത്തെ ഉപജീവിച്ചെഴുതിയതാണ് 'കൃഷ്ണഗാഥ'. മലയാളത്തിന്റെ പ്രത്യേകതകള്‍ ഒത്തിണങ്ങിയ കാവ്യമാണിത്.


Sunday, June 5, 2022

മലയാളം - കേരളപാഠാവലി, അടിസ്ഥാനപാഠാവലി (Class 5) കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

👉 കേരളപാഠാവലി 

യൂണിറ്റ്-1 :തേനൂറും മലയാളം

കേരളപാഠാവലി (യൂണിറ്റ്-1) : തേനൂറും മലയാളം - കൂടുതല്‍ വിവരങ്ങള്‍ (Class 5)

 പാഠം 1:  മലയാളനാടേ, ജയിച്ചാലും

 ചങ്ങമ്പുഴയുടെ 'രമണന്‍' എന്ന കാവ്യത്തിലെ ഒരു ഭാഗം

മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങിമുങ്ങി
കരളും മിഴിയും കവര്‍ന്നുമിന്നി
കറയറ്റൊരാലസല്‍ ഗ്രാമഭംഗി
പുളകംപോല്‍ കുന്നിന്‍പുറത്തുവീണ
പുതുമൂടല്‍മഞ്ഞല പുല്‍കിനീക്കി
പുലരൊളി മാമലശ്രേണികള്‍തന്‍
പുറകിലായ് വന്നുനിന്നെത്തിനോക്കി.
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ-
ന്തവിടെല്ലാം പൂത്തമരങ്ങള്‍മാത്രം.
ഒരു കൊച്ചുകാറ്റെങ്ങാന്‍ വന്നുപോയാല്‍
തുരുതുരെപ്പൂമഴയായി പിന്നെ.
തളിരും  മലരും  തരുപ്പടര്‍പ്പും
തണലും തണുവണിപ്പുല്‍പ്പരപ്പും
കളകളം പെയ്തുപെയ്തങ്ങുമിങ്ങു-
മിളകിപ്പറക്കുന്ന പക്ഷികളും
പരിമൃദുകല്ലോലവീണമീട്ടി-
പ്പതറിപ്പതഞ്ഞുപോം ചോലകളും
ഒരു നല്ല ചിത്രം വരച്ചപോലെ
വരിവരി നില്‍ക്കുന്ന കുന്നുകളും  
പരശതസസ്യവിതാനിതമാം
പലപല താഴ്‌വരത്തോപ്പുകളും
പവിഴക്കതിര്‍ക്കുലച്ചാര്‍ത്തണിഞ്ഞ
പരിചെഴും നെല്‍പ്പാടവീഥികളും
ഇടയന്റെ പാട്ടിലലിഞ്ഞൊഴുകും
തടിനിയും താമരപ്പൊയ്കകളും-
ഇവയെല്ലാ,മാ വെറും ഗ്രാമരംഗം
ഭുവനൈക സ്വര്‍ഗമായ്ത്തീര്‍ത്തിരുന്നു!



Monday, December 28, 2020

Students India Online Home Examination-3 (2020-21)

      സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം! 

(Welcome to the Students India Online Interactive Exam!)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)

Wednesday, September 30, 2020

Students India Online Home Examination-2 (2021-22)

   സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം! 

(Welcome to the Students India Online Interactive Exam!)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)

Monday, July 6, 2020

Students India Online Home Examination-1 (2021-22)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ഇന്ററാക്ടീവ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Interactive Exam!)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)

Saturday, June 6, 2020

പഠനപ്രവര്‍ത്തനങ്ങള്‍ (ക്ലാസ്സ്‌ 5,6,7- കേരള സ്റ്റേറ്റ് സിലബസ്) Learning Activities (Class 5,6,7- Kerala State Syllabus)


 
2. പകരം പദങ്ങള്‍ കണ്ടെത്തുക.
1. പൂന്തോട്ടം     -
2. മയില്‍      -
3. പര്‍വതം     -
4. തവള     -
5. വണ്ട്     -
6. അമ്പ്     -
7. കാക്ക     -
8. പല്ല്         -
9. ശബ്ദം     -
10. ഭാര്യ    -
ഉത്തരം:
1. പൂന്തോട്ടം     - ആരാമം, ഉദ്യാനം, പുഷ്പവാടി
2. മയില്‍      - മയൂരം, കേകി, ശിഖി
3. പര്‍വതം     - അചലം, ശൈലം, ഗിരി
4. തവള     - മണ്ഡൂകം, ഭേകം, ദര്‍ദുരം
5. വണ്ട്     - ഭ്രമരം, മധുകരം, അളി
6. അമ്പ്     - ശരം, ബാണം, സായകം
7. കാക്ക     - ബലിഭുക്ക്, വായസം, കരടം
8. പല്ല്         - ദന്തം, രദം, ദ്വിജം
9. ശബ്ദം     - നാദം, നിനദം, രവം
10. ഭാര്യ    - പത്‌നി, കാന്ത, കളത്രം

പദപ്രശ്‌നം- ഉത്തരങ്ങള്‍
വലത്തോട്ട്
2. പഴുത്
3. കുമാരനാശാന്‍
4. ബാലന്‍
5. ലത
താഴോട്ട്
1. എഴുത്തച്ഛന്‍
3. കുന്ദലത
6. നാരായണീയം

 
 
 
 
 


മലയാളം പാഠക്കുറിപ്പുകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തൂ.(Class 5)

നിങ്ങളുടെ അഭിപ്രായങ്ങള്‍
താഴെ തന്നിരിക്കുന്ന കമന്റ് ബോക്‌സില്‍ (comment box) 
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ.


Monday, December 30, 2019

Students India Online Annual Exam - 2020

Welcome to the 
Students India 
Online Annual Exam - 2020
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)



Thursday, December 26, 2019

പത്രവാര്‍ത്തയുടെ മാതൃകകള്‍

◼️  മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് കോഴിക്കോട് ജില്ലയിലെ മുക്കത്തുവച്ചു നടത്തിയ പ്രസംഗമാണ് അക്കിത്തത്തിന്റെ  'മരണമില്ലാത്ത മനുഷ്യന്‍' എന്ന കവിതയിലെ പ്രതിപാദ്യം. 
ആ പ്രസംഗത്തിലെ പ്രധാന ആശയങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 
❖  മരണമുള്ളവരാണ് മനുഷ്യര്‍. അതിനാല്‍ മനുഷ്യരുടെ വാക്കുകളേക്കാള്‍ ദൈവത്തിന്റെ വചനങ്ങള്‍ക്കു ചെവികൊടുക്കുക.
❖  ദൈവചനം പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളെയും സ്‌നേഹിക്കുക എന്നതാണ്.
❖  മതത്തിന്റെയോ മറ്റോ പേരില്‍ പുലര്‍ത്തുന്ന ശത്രുത മാനവരാശിക്കു ദോഷമേ ചെയ്യൂ.
◼️  മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ  ഈ പ്രസംഗം റിപ്പോര്‍ട്ട്  ചെയ്തുകൊണ്ട് ഒരു  പത്രവാര്‍ത്ത തയാറാക്കൂ.
പതിനായിരങ്ങളെ ആവേശഭരിതരാക്കിയ പ്രസംഗം
മുക്കം  (കോഴിക്കോട്): ഇന്ത്യന്‍   സ്വാതന്ത്ര്യസമരചരിത്രത്തിലെ   മുന്നണിപ്പോരാളികളിലൊരാളായ ധീരദേശാഭിമാനി അബ്ദുറഹിമാന്‍ സാഹിബ്  മുക്കത്തുവച്ച് നടത്തിയ  പ്രസംഗം അവിടുത്തെ ജനതയെ ഒന്നടങ്കം ആവേശഭരിതരാക്കി. മതസൗഹാര്‍ദം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു അദ്ദേഹം തന്റെ പ്രസംഗത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. മനുഷ്യര്‍ തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ വാക്കുകള്‍ തള്ളിക്കളഞ്ഞ് ദൈവവചനങ്ങള്‍ ചെവിക്കൊള്ളാനും പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളെയും സ്‌നേഹിക്കുവാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ജനങ്ങളില്‍ ഐക്യബോധവും രാജ്യസ്‌നേഹവും ഉണര്‍ത്താന്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിനു സാധിച്ചു.
◼️  'ഹാമെലിനിലെ കുഴലൂത്തുകാരന്‍' എന്ന കഥ നിങ്ങള്‍ കേട്ടിരിക്കുമല്ലോ. എലികളുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയ ഹാമെലിന്‍ പട്ടണത്തിലെ ജനങ്ങളുടെ ദുരിതമാണ് ഈ കഥയിലെ പ്രതിപാദ്യം. 
കഥയിലെ ചില വരികളാണ് താഴെ കൊടുത്തിരിക്കുന്നത്.  
''ആളുകള്‍ക്ക് എലികളുടെ ചിലപ്പും ബഹളവും കാരണം, അന്യോന്യം വര്‍ത്തമാനം പറയാന്‍കൂടി വയ്യെന്നായി. അത്രയ്ക്കുണ്ട് ശബ്ദകോലാഹലം. കൊച്ചുപൈതങ്ങളെ തൊട്ടിലാട്ടുമ്പോള്‍ രണ്ടുമൂന്നു മൂഷികന്മാരും കൂടി, അതിനുള്ളില്‍ കയറിയിരുന്ന് ഒപ്പം ഊഞ്ഞാലാടുന്നുണ്ടാവും!''  
- എലികളുടെ ശല്യം സഹിക്കവയ്യാതെ വന്നപ്പോള്‍ ഹാമെലിനിലെ മേയര്‍ എലിശല്യം തീര്‍ക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഈ വിവരം പിറ്റേദിവസത്തെ പത്രത്തില്‍ വാര്‍ത്തയായി വന്നത് എങ്ങനെയാവാം? പത്രവാര്‍ത്ത തയാറാക്കുക.
ആയിരം പൊന്‍പണം സമ്മാനം!
ഹാമെലിന്‍: ഹാമെലിന്‍ പട്ടണത്തില്‍നിന്ന് എലികളെ തുരത്തുന്നവര്‍ക്ക് മേയര്‍ ആയിരം പൊന്‍പണം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു. ഹാമെലിനിലെ ആളുകള്‍ എലികളുടെ ശല്യംമൂലം വല്ലാതെ വലഞ്ഞിരിക്കുകയാണ്. അവയുടെ ചിലപ്പും ബഹളവും കാരണം ആളുകള്‍ക്ക് അന്യോന്യം വര്‍ത്തമാനം പറയാന്‍കൂടി വയ്യെന്നായിരിക്കുന്നു. അത്രയ്ക്കാണ് എലികളുടെ ശബ്ദകോലാഹലം. കൊച്ചുകുഞ്ഞുങ്ങളുടെ തൊട്ടിലില്‍ വരെയാണ് മൂഷികര്‍ കയറിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മേയര്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.



Thursday, November 21, 2019

നിവേദനത്തിന്റെ മാതൃകകള്‍

◼️  മാതൃഭാഷയ്ക്ക് നമ്മുടെ വിദ്യാലയങ്ങളില്‍ അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിക്കുന്നതിനുള്ള നിവേദനം തയാറാക്കുക.
പ്രേഷകര്‍
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍
ഗവ.ഹൈസ്‌കൂള്‍ അമ്പലമുക്ക്
സ്വീകര്‍ത്താവ്
വിദ്യാഭ്യാസമന്ത്രി
കേരളസംസ്ഥാനം
വിഷയം : വിദ്യാലയങ്ങളില്‍ മാതൃഭാഷയ്ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി
സര്‍,
ശ്രേഷ്ഠഭാഷയെന്ന അംഗീകാരം കിട്ടിയിട്ടും മലയാളം നമ്മുടെ വിദ്യാലയങ്ങളില്‍ അവഗണിക്കപ്പെടുന്നുണ്ട്. എഴുത്തച്ഛനെയും കുമാരനാശാനെയും ശ്രീനാരായണഗുരുവിനെയും ബഷീറിനെയും അറിയാതെ ജീവിക്കുന്ന ഒരാളെ എങ്ങനെയാണ് മലയാളിയെന്ന് വിളിക്കാന്‍ കഴിയുക. മനസ്സിന്റെ ഭാഷയാണല്ലോ മാതൃഭാഷ. അതായത് പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഷയാണത്. സ്വതന്ത്രമായി ചിന്തിക്കണമെങ്കിലും ഭാവനയില്‍  കാണണമെങ്കിലും സ്വപ്നം കാണണമെങ്കിലും മാതൃഭാഷ കൂടിയേതീരൂ. ഭാവനചെയ്യാനോ സ്വപ്നംകാണാനോ കഴിവില്ലാത്ത കുട്ടികളെയല്ലേ നമ്മുടെ വിദ്യാലയങ്ങള്‍ പരീക്ഷ വിജയിപ്പിച്ച് പുറത്തേക്കുവിടുന്നത്. നാടിനെയറിയാത്ത, മാതൃഭാഷയെ സ്‌നേഹിക്കാത്ത ഇത്തരം പരീക്ഷാവിജയികള്‍ക്ക്  സമൂഹത്തോട് എത്രത്തോളം കടപ്പാടുണ്ടായിരിക്കുമെന്ന് അങ്ങേയ്ക്ക് ഊഹിക്കാമല്ലോ. ഈ കുട്ടികള്‍ക്ക് അവരുടെ കഴിവുകളെ എത്രത്തോളം വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ ഞങ്ങളെതിരല്ല. അത് നിര്‍ബന്ധമായി പഠിപ്പിക്കേണ്ടതുമാണ്. പക്ഷേ, അത് മാതൃഭാഷയ്ക്കു പകരമായിട്ടാകരുത്. മലയാളത്തില്‍ സംസാരിച്ചാല്‍ കുട്ടികളെ ശിക്ഷിക്കുന്ന വിദ്യാലയങ്ങള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടെന്നുള്ളതിന് അടുത്തകാലത്ത് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍തന്നെ തെളിവാണല്ലോ. മറ്റൊരു സംസ്ഥാനത്തെയും  മാതൃഭാഷ ഇത്തരത്തില്‍ അവഹേളിക്കപ്പെടുന്നില്ല. അപമാനകരമായ ഈ സ്ഥിതിവിശേഷം എത്രയും വേഗത്തില്‍ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കാന്‍ അങ്ങ് മടിക്കരുത്. മലയാളഭാഷയുടെ അഭിമാനം സംരക്ഷിക്കാനാവശ്യമായ  നടപടികള്‍ അടിയന്തിരപ്രാധാന്യത്തോടെ കൈക്കൊള്ളണമെന്ന് വിനീതമായി  അഭ്യര്‍ഥിക്കുന്നു.
എന്ന് വിശ്വസ്തതയോടെ  
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍  
ഒപ്പ്
അമ്പലമുക്ക്
10/01/2020

◼️  നിങ്ങളുടെ  പ്രദേശത്ത്  നടക്കുന്ന ഏതെങ്കിലും പ്രകൃതിചൂഷണത്തിനെതിരെ അധികാരികള്‍ക്ക്  നല്‍കാന്‍ ഒരു നിവേദനം തയാറാക്കുക.
 
പ്രേഷകര്‍
പഞ്ചായത്ത് നിവാസികള്‍
അരുവിപ്പാടം പഞ്ചായത്ത്
സ്വീകര്‍ത്താവ്
ജില്ലാകളക്ടര്‍
കോട്ടയം
വിഷയം : അരുവിപ്പാടം പഞ്ചായത്തിലെ അനധികൃതമായ വയല്‍ നികത്തലിനെതിരെ നടപടി കൈക്കൊള്ളുന്നതിനുവേണ്ടി

സര്‍,
അരുവിപ്പാടം പഞ്ചായത്തിലെ വയലുകള്‍ മിക്കതുംതന്നെ മണ്ണിട്ട് നികത്തി കരഭൂമിയാക്കിക്കൊണ്ടിരിക്കുകയാണ്. വയലുകള്‍ പ്രകൃതിയുടെ സ്വാഭാവിക ജലസംഭരണികളാണ്. കൃഷിയാവശ്യങ്ങള്‍ക്കായി വയലുകളില്‍ ശേഖരിക്കപ്പെടുന്ന വെള്ളം പ്രകൃതിയുടെ അന്തരീക്ഷതാപത്തെ ക്രമീകരിക്കാന്‍ വളരെയേറെ സഹായകമാണ്. വയലുകള്‍ സംഭരിച്ചുവയ്ക്കുന്ന ജലം മണ്ണില്‍  താഴുകയും മണ്ണിന്റെ ജലസംഭരണശേഷിയെ നിലനിര്‍ത്തുകയും ചെയ്യുന്നു. എന്നാലിന്ന്, വയല്‍ നികത്തുന്നത് സര്‍ക്കാര്‍ നിരോധിച്ചെങ്കിലും അരുവിപ്പാടം പഞ്ചായത്തിന്റെ പരിധിയിലുള്ള നിലങ്ങള്‍ മണ്ണിട്ടു മൂടി, സ്വകാര്യവ്യക്തികള്‍ കരഭൂമിയാക്കി മറിച്ചു വിറ്റുകൊണ്ടിരിക്കുകയാണ്. വയലുകള്‍ ഇല്ലാതാകുന്നതോടെ നമ്മുടെ കാര്‍ഷികപാരമ്പര്യമാണ് ഇല്ലാതാവുന്നത്. വര്‍ഷകാലത്ത് പെയ്തുതീരുന്ന മഴവെള്ളം മണ്ണിനെ തണുപ്പിക്കാന്‍ പറ്റാത്ത വിധത്തില്‍ ഒഴുകിപ്പോകുകയാണ്. ഇത് വരള്‍ച്ചയ്ക്കു കാരണമാവുന്നു. മുമ്പ് ഈ ഗ്രാമത്തിലുണ്ടായിരുന്ന ജീവിവര്‍ഗങ്ങളില്‍ പലതും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.  
സ്വകാര്യവ്യക്തികള്‍ തങ്ങളുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ മാത്രം മുന്നില്‍ക്കണ്ട് നടത്തുന്ന ഈ പ്രകൃതിചൂഷണം അധികാരികളുടെ ശ്രദ്ധയില്‍ പെടണം. ഒപ്പം ഒരു ഗ്രാമത്തിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രശ്‌നത്തിന് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും താല്‍പ്പര്യപ്പെടുന്നു.
വിശ്വസ്തതയോടെ
 അരുവിപ്പാടം പഞ്ചായത്ത് നിവാസികള്‍ക്കുവേണ്ടി 
പഞ്ചായത്ത് പ്രസിഡന്റ്
                                                                                                 ഒപ്പ്
അരുവിപ്പാടം            
28/12/2019          


Friday, November 1, 2019

കാന്‍സര്‍വാര്‍ഡിലെ ചിരി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

1. മഹാരോഗങ്ങളെ മറികടക്കാന്‍ ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും പിന്‍ബലം എന്നാണ് 'കാന്‍സര്‍വാര്‍ഡിലെ ചിരി'യില്‍ ഇന്നസെന്റ് പറയുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് അത് 'ചിരി' ആയിരുന്നു. രോഗത്തോടുള്ള അദ്ദേഹത്തിന്റെ ഈ സമീപത്തെക്കുറിച്ച് നിങ്ങളുടെ പ്രതികരണം ഒരു കുറിപ്പായി എഴുതൂ. 
അപ്രതീക്ഷിതമായി തനിക്ക് വന്നുപെട്ട കാന്‍സര്‍  എന്ന മാരകരോഗത്തെ ചെറുക്കാന്‍ ചിരിയായിരുന്നു ഇന്നസെന്റിന്റെ പിന്‍ബലം. മരുന്നുകളോടൊപ്പം അദ്ദേഹം തന്റെ സഹജമായ നര്‍മ്മബോധമുപയോഗിച്ച് എന്തിലും ചിരി കണ്ടെത്താന്‍ തുടങ്ങി. ഇത് രോഗത്തെ മറികടക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് മാരകരോഗങ്ങളായോ അപകടങ്ങളായോ പരാജയങ്ങളായോ ഒക്കെ വരാം. എന്നാല്‍ അതിനെ എങ്ങനെയാണ് നമ്മള്‍ നേരിടുക എന്നതാണ് പ്രധാനം. പ്രതിസന്ധികളില്‍ പതറാതെ അതിനെ ധൈര്യത്തോടെ നേരിടുന്നവരാണ് ജീവിതത്തില്‍ വിജയം കൈവരിക്കുന്നത്. പ്രതിസന്ധികളില്‍ നിരാശപ്പെട്ട്  പിന്‍വാങ്ങുന്നവര്‍ക്ക് ഒരിക്കലും വിജയികളാകാന്‍ സാധിക്കുകയില്ല. തനിക്ക്  കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അതിനെ ചിരിയോടെ നേരിട്ടതുകൊണ്ടാണ് ഇന്നസെന്റിന് രോഗത്തെ മറികടക്കാനും തന്റെ ജീവിതത്തില്‍ പുതിയ പുതിയ വിജയങ്ങള്‍ കൈവരിക്കാനും  സാധിച്ചത്. രോഗവിമുക്തനായ  അദ്ദേഹം സിനിമാഭിനയത്തില്‍ കൂടുതല്‍ തിളങ്ങുക മാത്രമല്ല, ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. തനിക്കു ബാധിച്ച രോഗത്തില്‍ നിരാശപ്പെടാതെ തക്കസമയത്ത് ഉചിതമായ  ചികിത്സ തേടുകയും ഒപ്പം തനിക്ക് ലഭിച്ച നര്‍മ്മബോധത്തെ കൈവിടാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ഇതെല്ലാം അദ്ദേഹത്തിന് സാധിച്ചത്. ഇന്നസെന്റിന്റെ ഈയൊരു സമീപനം കാന്‍സര്‍രോഗികള്‍ക്കു മാത്രമല്ല, ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളില്‍ പതറി മനസ്സുതളര്‍ന്ന് നില്‍ക്കുന്നവര്‍ക്കും പ്രചോദനമാണ്.
2. കാന്‍സര്‍ എന്ന മഹാരോഗത്തെ മറികടക്കുന്നതിനുവേണ്ടി ചിരിയെ ചേര്‍ത്തുപിടിക്കാന്‍ ഇന്നസെന്റ് തീരുമാനിച്ചത് എന്തുകൊണ്ട്?
ജീവിതത്തില്‍ കടന്നുപോന്ന പല പ്രതിസന്ധികളിലും  ചിരിയായിരുന്നു ഇന്നസെന്റിന്റെ പിന്‍ബലം.  ചിരിയുടെ പിന്‍ബലത്തില്‍ പല പ്രതിബന്ധങ്ങളെയും നേരിടാന്‍ അദ്ദേഹത്തിന് സാധിച്ചു. ഈയൊരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കാന്‍സര്‍ എന്ന രോഗത്തെ നേരിടാനും അദ്ദേഹം ചിരിയെ കൂട്ടുപിടിച്ചത്. അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.


കണ്ടാലറിയാത്തത്‌ എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)

1. ശ്രീനാരായണഗുരുവിന്റെ ജീവിതാനുഭവങ്ങള്‍  നമ്മെ എന്തെല്ലാം അറിവുകളിലേക്കാണ് നയിക്കുന്നത്? 'കണ്ടാലറിയാത്തത്' എന്ന പാഠഭാഗം മുന്‍നിര്‍ത്തി വിശദമാക്കുക.
 ട്രെയിന്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ ഒരു അപരിചിതന്‍ ഗുരുവിനോട് ജാതിചോദിച്ചപ്പോള്‍ 'കണ്ടിട്ടു മനസ്സിലായില്ലേ' എന്നായിരുന്നു അദ്ദേഹം തിരിച്ചുചോദിച്ചത്. 'മനസ്സിലായില്ലാ' എന്ന അയാളുടെ മറുപടികേട്ടപ്പോള്‍ 'കണ്ടാല്‍ മനസ്സിലായില്ലെങ്കില്‍   എങ്ങനെ കേട്ടാല്‍ മനസ്സിലാകും' എന്നാണ് ഗുരു മറുചോദ്യം ചോദിച്ചത്. മനുഷ്യനെ മനസ്സിലാക്കാന്‍ ജാതി അറിയണമെന്നില്ല. ഒരുവന്‍ മനുഷ്യനാവുന്നത് അവന്റെ കര്‍മ്മത്തിലൂടെയാണ്. ജാതിയോ മതമോ അല്ല മനുഷ്യനെ തിരിച്ചറിയാനുള്ള മാര്‍ഗം എന്നും അദ്ദേഹം പഠിപ്പിക്കുന്നു. ഒരാള്‍ മനുഷ്യനാകുന്നത് അയാള്‍ മറ്റുള്ളവരെ സഹോദരരായി കാണുകയെന്ന മഹത്തായ ദര്‍ശനം ഉള്‍ക്കൊള്ളുമ്പോഴാണ്. അത്രയ്ക്കു ഹൃദയവിശാലതയും ഉദാരതയും സഹജീവിസ്‌നേഹവും നമുക്ക് ഉണ്ടാവണം. ശ്രീനാരായണഗുരു സ്വന്തം ജീവിതംകൊണ്ട് നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ്.
2. ശ്രീനാരായണഗുരുവിന്റെ ഏതെങ്കിലും  രണ്ട് മഹദ്‌വചനങ്ങള്‍ എഴുതുക.
   ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
     മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.



Tuesday, October 15, 2019

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് എക്‌സാം - 2019 (Students India Online Christmas Exam - 2019)

സ്റ്റുഡന്റ്‌സ് ഇന്ത്യ ഓണ്‍ലൈന്‍ ക്രിസ്മസ് പരീക്ഷയിലേക്ക് സ്വാഗതം! 
(Welcome to the Students India Online Christmas Examination.)
പരീക്ഷ എഴുതേണ്ട പേപ്പര്‍/മീഡിയം താഴെനിന്നും സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന സ്‌ക്രീനില്‍ നിങ്ങളുടെ പേര്, ക്ലാസ്, ഫോണ്‍ നമ്പര്‍, ജില്ല എന്നിവ നല്‍കി സൈന്‍ അപ്/ലോഗിന്‍ ചെയ്യുക.(Select the paper/medium, from the following. Then sign up/login in the next screen by entering  your name, class, district and phone number.)