Wednesday, June 26, 2019

ഓണം - അനുഷ്ഠാനകലകള്‍

▲ തീച്ചമുണ്ടിതെയ്യം
▲ ഓണപ്പൊട്ടന്‍
▲ ഓണവില്ല്‌


ഓണക്കളികള്‍

▲ പുലികളി
▲ തിരുവാതിരകളി
▲ കുമ്മാട്ടികളി
▲ വള്ളംകളി

Saturday, June 8, 2019

Friday, June 7, 2019

പ്ലാവിലക്കഞ്ഞി എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

1.''സമ്പത്തിന്റെ പങ്കുവയ്ക്കലിലല്ല, ഇല്ലായ്മയുടെ പങ്കുവയ്ക്കലിലാണ് സ്‌നേഹത്തിന്റെ ആഴം അനുഭവപ്പെടുന്നത്.'' 'പ്ലാവിലക്കഞ്ഞി' എന്ന പാഠഭാഗം ഈ നിരീക്ഷണത്തെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുക. 
വേരുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മാതൃഭാഷ, മണ്ണ്, പ്രകൃതി, ബന്ധങ്ങള്‍ എന്നിവയെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും പങ്കുവച്ച് ജീവിതം തള്ളിനീക്കുന്ന കോരനും ചിരുതയും, അപ്പനെ പിരിഞ്ഞതില്‍ പശ്ചാത്തപിക്കുന്ന കോരന്‍, പട്ടിണികിടന്നുകൊണ്ട് ഭര്‍ത്താവിനും അപ്പനും ചോറുകൊടുക്കുന്ന ചിരുത,അപ്പന് ഒരു നേരമെങ്കിലും ചോറുകൊടുക്കണമെന്ന് ആഗ്രഹിക്കുന്ന കോരന്‍- ഇവരിലെല്ലാം സ്‌നേഹത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. 
തൊഴിലാളിയെ ക്രൂരമായി ചൂഷണം ചെയ്യുന്ന മുതലാളിത്തം, ലക്ഷക്കണക്കിന് പറ നെല്ല് വിളയിച്ചുണ്ടാക്കിക്കൊടുത്ത തൊഴിലാളി ഒരുനേരംപോലും ഭക്ഷണം കഴിക്കാനില്ലാതെ പട്ടിണികിടക്കേണ്ടിവരുന്ന അവസ്ഥ - ഇങ്ങനെ ജീവിതത്തിന്റെ ഉള്ളുപൊള്ളിക്കുന്ന മുഖങ്ങളാണ് 'പ്ലാവിലക്കഞ്ഞി'യിലുള്ളത്. പ്രാദേശികഭാഷാപ്രയോഗങ്ങളാണ് കഥാസന്ദര്‍ഭങ്ങളെ ഇത്രയേറെ ഹൃദയസ്പര്‍ശിയാക്കുന്നത്.
2.'അതു കണ്ണു തണുപ്പിക്കുന്ന ഒരു കാഴ്ചതന്നെയായിരുന്നു.' 
അടിവരയിട്ട പ്രയോഗത്തിന് സമാനാര്‍ഥമുള്ള മറ്റൊരു പ്രയോഗം കണ്ടെത്തി എഴുതുക.          
ഉത്തരം: കണ്ണിനു ഇമ്പമേകുന്ന കാഴ്ച
3.''അവന്‍ അന്നുച്ചയ്ക്ക് പുഷ്പവേലില്‍നിന്ന് കഞ്ഞികുടിച്ചു. ചിരുത അന്ന് അരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചില്ല.''
''അരിയിട്ടു തിളപ്പിച്ച കഞ്ഞികുടിക്കണം- അവസാനത്തെ ആഗ്രഹം.''
അക്കാലത്തെ കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സൂചനകള്‍ ഈ നോവല്‍ സന്ദര്‍ഭത്തില്‍നിന്ന് കണ്ടെത്താനാവും? വിശകലനം ചെയ്ത് കുറിപ്പു തയാറാക്കുക.
ജന്മിത്തം കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. പണിയെടുക്കാന്‍ തൊഴിലാളിയും ഫലമനുഭവിക്കാന്‍ ജന്മിയും. പകലന്തിയോളം പണിയെടുത്താലും വിശപ്പുമാറ്റാനുള്ളതിനുപോലും കൂലി ലഭിച്ചിരുന്നില്ല. കൂലി നെല്ലായിട്ടു നല്‍കാതെ കരിഞ്ചന്തയില്‍ വിറ്റ് കാശുണ്ടാക്കാനാണ് ജന്മിമാര്‍ ശ്രമിച്ചിരുന്നത്. പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ഉള്ള കരുത്ത് അന്നത്തെ തൊഴിലാളികള്‍ക്കുണ്ടായിരുന്നില്ല. തൊഴിലാളികള്‍ തമ്മില്‍ ഐക്യവും ഉണ്ടായിരുന്നില്ല. കോരന്റെ അച്ഛനെപ്പോലെയുള്ളവരുടെ ബാല്യം മുതലുള്ള അധ്വാനംകൊണ്ട് ജന്മി കോടീശ്വരനായി. കോടിക്കണക്കിന് ആളുകളുടെ വിശപ്പടക്കാനുള്ള നെല്ലു വിളയിച്ച പാവപ്പെട്ട തൊഴിലാളിയാവട്ടെ പട്ടിണിയിലും രോഗാവസ്ഥയിലും. ആഴമേറിയ സ്‌നേഹബന്ധം നിറഞ്ഞു
നില്‍ക്കുന്ന കുടുംബാന്തരീക്ഷമാണ് തൊഴിലാളികള്‍ക്കുണ്ടായിരുന്നത്. കോരനും ചിരുതയും കോരന്റെ അപ്പനും തമ്മിലുള്ള ബന്ധം നല്‍കുന്ന സൂചന അതാണ്. മനുഷ്യത്വത്തിന് വിലകല്‍പ്പിക്കാത്ത ജന്മിവര്‍ഗവും നരകയാതന അനുഭവിക്കുന്ന തൊഴിലാളിവര്‍ഗവും - ഇതായിരുന്നു അന്നത്തെ സമൂഹം.


ലക്ഷ്മണസാന്ത്വനം എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും

1.  ▶️ ചക്ഷുഃശ്രവണഗളസ്ഥമാം ദര്‍ദുരം
   ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ''
▶️ പുത്രമിത്രാര്‍ഥകളത്രാദിസംഗമ-
   മെത്രയുമല്‍പ്പകാലസ്ഥിതമോര്‍ക്ക നീ''
▶️ ഈ വരികളിലെ കാവ്യപരമായ സവിശേഷതകള്‍ കണ്ടെത്തുക.
▶️ എഴുത്തച്ഛന്റെ ഭാഷയുടെ സവിശേഷതകള്‍ വിലയിരുത്തുക.               
ദ്വിതീയാക്ഷരപ്രാസമാണ് ഈ വരികളില്‍ ഉപയോഗിച്ചിട്ടുള്ള ശബ്ദാലങ്കാരം. ഈരടികളില്‍ രണ്ടാമത്തെ അക്ഷരം ഒന്നുതന്നെയാവുന്നതാണ് ദ്വിതീയാക്ഷരപ്രാസം. ചക്ഷു- ഭക്ഷണം, പുത്ര- എത്ര, വത്സ - മത്സര, നിന്നുടെ - മുന്നമേ, എന്നിങ്ങനെ ഒട്ടേറെ ഉദാഹരണങ്ങള്‍ കാവ്യഭാഗത്തുണ്ട്. വിഭക്തിപ്രത്യയങ്ങളോടുകൂടിയ സംസ്‌കൃതപദങ്ങള്‍  എഴുത്തച്ഛന്റെ ഭാഷയുടെ സവിശേഷതയാണ്. ബിന്ദുനാ, കാലാഹിനാ, ചേതസാ, രോഷേണ, നദ്യാം, ദേഹാഭിമാനിനാം, രേതസാം  എന്നീ പദങ്ങള്‍ അത്തരത്തിലുള്ളവയാണ്. കൈകാര്യം ചെയ്യുന്ന വിഷയത്തിനനുസരിച്ച് എഴുത്തച്ഛന്റെ ഭാഷ ഗൗരവമുള്ളതായി  മാറുന്നതുകാണാം. നീളമുള്ള സമസ്തപദങ്ങളുടെ ഉപയോഗം എഴുത്തച്ഛന്റെ ഭാഷയുടെ ഗൗരവം വര്‍ധിപ്പിക്കുന്നതായി കാണാന്‍കഴിയും. അതുപോലെ 'നീ കേള്‍ക്കണം, കേള്‍ക്ക നീ, അറികെടോ, അറിക നീ, കേള്‍, നിരൂപിക്ക ലക്ഷ്മണാ'  എന്നിങ്ങനെ  ശ്രോതാവിനെ  സംബോധന ചെയ്യുന്ന രീതി ആവര്‍ത്തിച്ചിരിക്കുന്നത് കാണാന്‍കഴിയും.
2.''സാഹിത്യകൃതികള്‍ ആവിഷ്‌കരിക്കുന്നത് മനുഷ്യജീവിതംതന്നെയാണ്.'' 
ഈ നിരീക്ഷണം എഴുത്തച്ഛന്റെ കൃതികള്‍ക്ക് എത്രത്തോളം യോജിക്കും? വിലയിരുത്തുക.
എഴുത്തച്ഛന്‍ വിവേകശാലിയായ ആചാര്യനാണ്. ക്രോധംപൂണ്ടുനില്‍ക്കുന്നവരെ എങ്ങനെയാണ് ശാന്തരാക്കേണ്ടതെന്ന് രാമലക്ഷ്മണന്മാരിലൂടെ അദ്ദേഹം പഠിപ്പിക്കുന്നു. ക്ഷുഭിതനായിനില്‍ക്കുന്ന ലക്ഷ്മണനെ ഉപദേശിക്കുന്നതുകൊണ്ട് പ്രയോജനമില്ല. കാരണം ഉപദേശം കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ല ലക്ഷ്മണന്‍. വാത്സല്യത്തോടെ ചേര്‍ത്തുനിര്‍ത്തി, ലക്ഷ്മണന്റെ സ്‌നേഹവും ധൈര്യവും കഴിവുകളും തനിക്കറിയാമെന്നു പറഞ്ഞ് ശാന്തനാക്കുകയാണ് ശ്രീരാമന്‍ ആദ്യം ചെയ്തത്. തുടര്‍ന്ന് ശ്രീരാമന്‍ ലക്ഷ്മണനെ ഉപദേശിക്കുകയും പറ്റിപ്പോയ തെറ്റുകള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു. ഏറ്റവും മനശ്ശാസ്ത്രപരമായ സമീപനമാണ് ആചാര്യന്‍ ശ്രീരാമനിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
3. ''വത്സ! സൗമിേ്രത! കുമാര! നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു
മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും.''
കോപാന്ധനായ ലക്ഷ്മണനെ സമചിത്തനാക്കുന്നതിന് അങ്ങേയറ്റം മനശ്ശാസ്ത്രപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഈ പ്രസ്താവനയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? തന്നിരിക്കുന്ന ഭാഗം വിശകലനം ചെയ്ത് സ്വാഭിപ്രായം സമര്‍ഥിക്കുക. 
ക്രോധമാകുന്ന താപത്തെ ശമിപ്പിക്കാന്‍ സ്‌നേഹമാകുന്ന ഹിമകണത്തിനേ സാധിക്കൂ. ക്രോധവും വിദ്വേഷവും ഓരോരുത്തരെയും കൊണ്ടുചെന്നെത്തിക്കുന്നത് അശാന്തിയുടെ കവാടത്തിലേക്കാണ്. 'ലക്ഷ്മണസാന്ത്വനം' എന്ന കവിതയില്‍ ലക്ഷ്മണനെ ശാന്തനാക്കുന്നതിന് ശ്രീരാമന്‍ സ്വീകരിച്ചത് ദ്വേഷമല്ല, മറിച്ച് സ്‌നേഹമാണ്. കോപാന്ധനായിരിക്കുന്ന ലക്ഷ്മണനെ സ്‌നേഹംകൊണ്ടാണ് ശ്രീരാമന്‍  ശാന്തനാക്കിയത്. കുപിതനായ ലക്ഷ്മണനെ 'വത്സ'യെന്ന് വിളിച്ച് ചേര്‍ത്തുനിര്‍ത്തിക്കൊണ്ട്, ലക്ഷ്മണന് അസാധ്യമായി ഈ ലോകത്തില്‍ യാതൊന്നുമില്ലെന്നും ലക്ഷ്മണനാണ് തന്നെ ഏറ്റവുമധികം സ്‌നേഹിക്കുന്നതെന്നും രാമന്‍ പറയുന്നു. ലക്ഷ്മണന്റെ മനസ്സ് പൂര്‍ണമായും മനസ്സിലാക്കുന്ന ആളാണ് താനെന്ന് ബോധ്യപ്പെടുത്തിയശേഷം ശരിതെറ്റുകള്‍ ലക്ഷ്മണനെ മനസ്സിലാക്കികൊടുക്കാന്‍ രാമന് കഴിഞ്ഞു. അതുകൊണ്ടുതന്നെ തികച്ചും യുക്തിഭദ്രവും മനശ്ശാസ്ത്രപരമായ സമീപനമാണ് ശ്രീരാമന്‍ സ്വീകരിച്ചതെന്ന് പറയാം.


Tuesday, June 4, 2019

അമ്മത്തൊട്ടില്‍ - കവിതാലാപനം (Ammathotil - Rafeeq ahammed)


ഓരോ വിളിയും കാത്ത് (കഥ)-യു.കെ.കുമാരന്‍ (OORO VILIYUM KATHU story By U.K.Kumaran)


നാലപ്പാട്ട് നാരായണമേനോന്‍ - ഡോക്യുമെന്ററി (Documentary about Nalapat Narayana Menon)


വിക്ടര്‍ ഹ്യൂഗോയെക്കുറിച്ചും ലാ മിറാബലെയെക്കുറിച്ചും സുവര്‍ണ നാലപ്പാട്ട് (About Victor Hugo and Les Miserables in malayalam by Suvarna Nalapat)


ലാ മിറാബലെ-സിനിമ (LES MISERABLES (1957) - Full Movie)


Sunday, June 2, 2019

ഡോ. സാലിം അലി (പ്രശസ്ത പക്ഷി നിരീക്ഷകന്‍)

മലമുഴക്കി വേഴാമ്പലിന്റെ പേരിന്റെ പ്രത്യേകത 
മലകളില്‍ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റര്‍ പറക്കുമ്പോഴുള്ള പോലെ ശക്തമായ ചിറകടിയൊച്ചയുമാണ് ഇവയ്ക്ക് മലമുഴക്കി എന്ന പേര് സമ്മാനിച്ചത്.


കുട്ടിയും പക്ഷികളും (കവിത)