Tuesday, July 5, 2022

കേരളപാഠാവലി (യൂണിറ്റ്-1) :ചിത്രവര്‍ണങ്ങള്‍ - കൂടുതല്‍ വിവരങ്ങള്‍ (Class 6)

 പാഠം 1- ഒരു ചിത്രം

വള്ളത്തോളിന്റെ ചില വരികള്‍

◾     ''പോരാ, പോരാ നാളില്‍ നാളില്‍ദ്ദൂരദൂരമുയരട്ടേ
ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകള്‍.  
ആകാശപ്പൊയ്കയില്‍പ്പുതുതാകുമലയിളകട്ടെ;
ലോകബന്ധുഗതിക്കുറ്റ മാര്‍ഗം കാട്ടട്ടേ!''
                       (പോരാ, പോരാ)

◾     ''വന്ദിപ്പിന്‍ മാതാവിനെ, വന്ദിപ്പിന്‍ മാതാവിനെ, 
വന്ദിപ്പിന്‍ വരേണ്യയെ, വന്ദിപ്പിന്‍ വരദയെ!''                                                                                                               (മാതൃവന്ദനം)

◾     ''ഏതൊരു വേദവുമേതൊരു ശാസ്ത്രവു-
മേതൊരു  കാവ്യവുമേതൊരാള്‍ക്കും 
ഹൃത്തില്‍പ്പതിയേണമെങ്കില്‍ സ്വഭാഷതന്‍
വക്ത്രത്തില്‍നിന്നുതാന്‍ കേള്‍ക്ക വേണം''
             (എന്റെ ഭാഷ)

◾     ''എന്നുടെ ഭാഷതാനെ,ന്‍ തറവാട്ടമ്മ-
യന്യയാം ഭാഷ വിരുന്നുകാരി'' 
                                            (തറവാട്ടമ്മ)

വള്ളത്തോള്‍ കവിതയിലേക്ക് - ഡോ. എസ്. കെ. വസന്തന്‍

വാക്ചിത്രങ്ങളാണ് വള്ളത്തോള്‍ കവിതയുടെ നാടകീയതയിലെ ഒരു മുഖ്യഘടകം. വള്ളത്തോളിന്റെ കഥാപാത്രങ്ങളുടെ നേരേനിന്നാല്‍ അവര്‍ നടന്നുവന്ന് മേക്കിട്ടുകയറും എന്ന് മുണ്ടശ്ശേരി സൂചിപ്പിക്കുന്നത് സത്യമാണ്. ചിന്താവിഷ്ടയായ ഉഷ, ഉദ്ധതനായ പരശുരാമന്‍, ക്രുദ്ധയായ പാര്‍വതി, ശാലീനയായ കൊച്ചുസീത, ഭക്തനായ പൂന്താനം - വാങ്മയചിത്രങ്ങളുടെ ഒരു വന്‍നിരതന്നെ കവി വരച്ചുവച്ചിട്ടുണ്ട്. 'ഇതു കേള്‍ക്കൂ' എന്നദ്ദേഹം പറയാറില്ല; പറയാറുള്ളത് 'ഇതു കാണൂ' എന്നാണ്.

******* ********   ********
വശ്യവചസ്സായ കവിക്കുപോലും വഴങ്ങാത്ത ഭാവമാണ്  വാത്സല്യം എന്നാണല്ലോ പറയാറുള്ളത്. അവ്യക്തരമണീയവചപ്രവൃത്തികളാര്‍ന്ന കുഞ്ഞിനെ വര്‍ണിക്കുമ്പോള്‍ കാളിദാസന്റെ തൂവല്‍ത്തുമ്പിനുപോലും തെല്ലൊരു സംഭ്രാന്തിയുണ്ടാവുന്നു എന്നേ്രത പണ്ഡിതമതം. ചെറുശ്ശേരി പലപ്പോഴും അക്ലിഷ്ടമനോഹരമായി സാധിച്ച ഈ കര്‍മം അനായാസമായിത്തന്നെ വള്ളത്തോളും നിര്‍വഹിക്കുന്നു. അതിന്റെ ഉത്തമോദാഹരണമാണ് 'ഒരു ചിത്രം'.

 പാഠം 3- മയന്റെ മായാജാലം
വേദങ്ങള്‍

ഏറ്റവും പഴയതും ഹൈന്ദവദര്‍ശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിവയാണ് നാലുവേദങ്ങള്‍.
പഴഞ്ചൊല്ലുകളും ശൈലികളുമായി മാറിയ കുഞ്ചന്‍നമ്പ്യാരുടെ ചില വരികള്‍
1.     ''ഉപ്പു ചുമന്നു നടക്കുന്നവനൊരു
    കപ്പലു കടലിലിറക്കാന്‍ മോഹം.''      (രുഗ്മിണീസ്വയംവരം)
2.     ''കുറുനരി ലക്ഷം വന്നാലിന്നൊരു
    ചെറുപുലിയോടു പിണങ്ങാനെളുതോ?'' (സത്യാസ്വയംവരം)
3.     ''പടനായകനൊരു പടയില്‍ത്തോറ്റാല്‍
    ഭടജനമെല്ലാം ഓടിയൊളിക്കും.''         (ശീലാതീചരിതം)
4.    ''കടിയാപ്പട്ടികള്‍ നിന്നു കുരച്ചാല്‍
    വടിയാലൊന്നു തിരിച്ചാല്‍ മണ്ടും.'' (സത്യാസ്വയംവരം)
5.    ''വേലികള്‍തന്നേ വിളവു മുടിച്ചാല്‍
    കാലികളെന്തു നടന്നീടുന്നു?''         (സ്യമന്തകം)




No comments:

Post a Comment